ഒരു സംഘാടകൻ എന്ന നിലയിൽ ഒരു സംഘാടകൻ എന്തൊക്കെയാണ് അനുഭവിക്കേണ്ടത്...
തെരുവ് മരിച്ചവനുവേണ്ടിയുള്ള
സമ്മാനങ്ങൾ തയ്യാറാക്കുന്ന തിരക്കിലാണ്
കച്ചവടക്കാരൻ പൂക്കടയിലെ തിരക്കിനെ
ഭയപ്പെടുന്നത് പോലെ ഇടയ്ക്കിടെ
നെടുവീർപ്പുകളെ ഒളിച്ചു കടത്തുന്നു...
റീത്തുകൾ തികയാതെ വരും
ബൊക്കകൾ ഒരിക്കലും
ആവശ്യാനുസരണം എത്തുന്നില്ല,
മുല്ലമൊട്ടുകൾ അഴുകിക്കഴിഞ്ഞാൽ
കുതിരച്ചാണകം മണക്കും....
തെരുവ് തിരക്കിലാണ്...
പ്രസ്സ് ക്ലബ്ബിൽ നാലാണ് മീറ്റിംഗ്,
സമയക്രമം ഒരിക്കലും
മാറ്റാനും സാധ്യമല്ല
ലൈബ്രറി ഹാളിലും വാവാച്ചി ഹാളിലും
ബുക്കിംഗ് ഇന്നലെത്തന്നെ കഴിഞ്ഞുവത്രേ...
ഈ ചെറ്റളോട് പലവട്ടം പറഞ്ഞതാണ് ഞാൻ,
അറിഞ്ഞ ഉടനെതന്നെ
എല്ലാം റെഡിയാക്കണമായിരുന്നു...
ഒരു സംഘാടകൻ
എന്തൊക്കെയാണ് അനുഭവിക്കേണ്ടത്...
ഒരു പത്തു മിനിറ്റ്
ഫോണ്‍ എടുക്കാൻ പറ്റിയില്ല
എങ്കിലും കക്കൂസിൽ പോകരുത്
എന്നൊക്കെ പറഞ്ഞാൽ...
മരിച്ചവന് എന്തൊക്കെയാണ്
നമുക്ക് കൊടുക്കാൻ പറ്റുന്ന സമ്മാനങ്ങൾ?
ഭാരതരത്നം അസാധ്യമായതുകൊണ്ട്
മാക്സിമം ചെയ്യാൻ പറ്റുന്ന
മറ്റെന്തെങ്കിലും എന്ന ആശയവുമായി
തലപുകയാൻ തുടങ്ങിയിട്ട് സമയമേറെയായി...
എന്ത് എന്ന ചോദ്യത്തിന്
എന്തും എന്ന ഉത്തരവുമായി
പലരും മുന്നോട്ട് വന്നു... പക്ഷേ എന്ത്?
ടൌണ്‍ സ്ക്വയർ പറ്റിയ സ്ഥലം തന്നെ...
റീത്തുകൾ പ്രവഹിക്കുകയാണ്,
റീത്ത് വെച്ച എ ക്ലാസ് ബെൻസ്,
ഇമ്പോർട്ട് ചെയ്ത
ഹമ്മറിന്റെ നെഞ്ചിലെ റീത്തുകെട്ടുകൾ,
സൈക്കിളിൽ,തലച്ചുമടായി;
ജാതിഭേദമില്ലതെ
കടന്നു വരുന്ന പുഷ്പചക്രങ്ങൽ....
സ്വാഗത പ്രാസംഗികൻ
കൈകൾ ആവോളം ഉയർത്തി
പ്രശംസകളുടെ പുഷ്പവൃഷ്ടി നടത്തി,
അദ്ധ്യക്ഷൻ സങ്കടരാഗം പാടി
കണ്ണീർമഴ പെയ്യിച്ചു...
റീത്തുകൾ നിലവിളിച്ചുകൊണ്ടു ചുറ്റും കൂടി....
ആരാണ് മരിച്ചത്? ആരാണ് മരിച്ചത്?
സത്യത്തിൽ ആരാണ് മരിച്ചത്?
ഉത്തരം കിട്ടാതെ തൊണ്ട വരണ്ടപ്പോൾ
ഞാൻ അണിയറയിൽ കയറി കതകടച്ചു
ശവമായി അഭിനയിക്കാൻ
വെറും മൂന്നു കഷണം വെള്ളത്തുണി മതി...
മനുഷ്യനായി ജീവിക്കാനോ?....
തൽക്കാലം എനിക്കിതേ പറ്റൂ...
ഒരു സംഘാടകൻ എന്ന നിലയിൽ
ഒരു സംഘാടകൻ എന്തൊക്കെയാണ്
അനുഭവിക്കേണ്ടത്...
തെരുവ് മരിച്ചവനുവേണ്ടിയുള്ള
സമ്മാനങ്ങൾ തയ്യാറാക്കുന്ന തിരക്കിലാണ്
കച്ചവടക്കാരൻ പൂക്കടയിലെ തിരക്കിനെ
ഭയപ്പെടുന്നത് പോലെ ഇടയ്ക്കിടെ
നെടുവീർപ്പുകളെ ഒളിച്ചു കടത്തുന്നു...
റീത്തുകൾ തികയാതെ വരും
ബൊക്കകൾ ഒരിക്കലും
ആവശ്യാനുസരണം എത്തുന്നില്ല,
മുല്ലമൊട്ടുകൾ അഴുകിക്കഴിഞ്ഞാൽ
കുതിരച്ചാണകം മണക്കും....
തെരുവ് തിരക്കിലാണ്...
പ്രസ്സ് ക്ലബ്ബിൽ നാലാണ് മീറ്റിംഗ്,
സമയക്രമം ഒരിക്കലും
മാറ്റാനും സാധ്യമല്ല
ലൈബ്രറി ഹാളിലും വാവാച്ചി ഹാളിലും
ബുക്കിംഗ് ഇന്നലെത്തന്നെ കഴിഞ്ഞുവത്രേ...
ഈ ചെറ്റളോട് പലവട്ടം പറഞ്ഞതാണ് ഞാൻ,
അറിഞ്ഞ ഉടനെതന്നെ
എല്ലാം റെഡിയാക്കണമായിരുന്നു...
ഒരു സംഘാടകൻ
എന്തൊക്കെയാണ് അനുഭവിക്കേണ്ടത്...
ഒരു പത്തു മിനിറ്റ്
ഫോണ്‍ എടുക്കാൻ പറ്റിയില്ല
എങ്കിലും കക്കൂസിൽ പോകരുത്
എന്നൊക്കെ പറഞ്ഞാൽ...
മരിച്ചവന് എന്തൊക്കെയാണ്
നമുക്ക് കൊടുക്കാൻ പറ്റുന്ന സമ്മാനങ്ങൾ?
ഭാരതരത്നം അസാധ്യമായതുകൊണ്ട്
മാക്സിമം ചെയ്യാൻ പറ്റുന്ന
മറ്റെന്തെങ്കിലും എന്ന ആശയവുമായി
തലപുകയാൻ തുടങ്ങിയിട്ട് സമയമേറെയായി...
എന്ത് എന്ന ചോദ്യത്തിന്
എന്തും എന്ന ഉത്തരവുമായി
പലരും മുന്നോട്ട് വന്നു... പക്ഷേ എന്ത്?
ടൌണ്‍ സ്ക്വയർ പറ്റിയ സ്ഥലം തന്നെ...
റീത്തുകൾ പ്രവഹിക്കുകയാണ്,
റീത്ത് വെച്ച എ ക്ലാസ് ബെൻസ്,
ഇമ്പോർട്ട് ചെയ്ത
ഹമ്മറിന്റെ നെഞ്ചിലെ റീത്തുകെട്ടുകൾ,
സൈക്കിളിൽ,തലച്ചുമടായി;
ജാതിഭേദമില്ലതെ
കടന്നു വരുന്ന പുഷ്പചക്രങ്ങൽ....
സ്വാഗത പ്രാസംഗികൻ
കൈകൾ ആവോളം ഉയർത്തി
പ്രശംസകളുടെ പുഷ്പവൃഷ്ടി നടത്തി,
അദ്ധ്യക്ഷൻ സങ്കടരാഗം പാടി
കണ്ണീർമഴ പെയ്യിച്ചു...
റീത്തുകൾ നിലവിളിച്ചുകൊണ്ടു ചുറ്റും കൂടി....
ആരാണ് മരിച്ചത്? ആരാണ് മരിച്ചത്?
സത്യത്തിൽ ആരാണ് മരിച്ചത്?
ഉത്തരം കിട്ടാതെ തൊണ്ട വരണ്ടപ്പോൾ
ഞാൻ അണിയറയിൽ കയറി കതകടച്ചു
ശവമായി അഭിനയിക്കാൻ
വെറും മൂന്നു കഷണം വെള്ളത്തുണി മതി...
മനുഷ്യനായി ജീവിക്കാനോ?....
തൽക്കാലം എനിക്കിതേ പറ്റൂ...
ഒരു സംഘാടകൻ എന്ന നിലയിൽ
ഒരു സംഘാടകൻ എന്തൊക്കെയാണ്
അനുഭവിക്കേണ്ടത്...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ