ഒരപേക്ഷയുണ്ട്
ഇത് കവിതയാണെന്ന് തെറ്റിദ്ധരിക്കരുത്.
മുമ്പെന്നോ സംഭവിച്ചുപോയ
ഒരു സാധനം ഒന്നുകൂടി
തിരുത്തുകയാണ്.
പർദ്ദയിട്ട ഒരു കവിത
നിലാവുള്ള രാത്രി
ഏകാന്തതയുടെ
ഒറ്റയടിപ്പാതയിൽ
എന്നെ കബളിപ്പിച്ച്
അതിലേറെ മോഹിപ്പിച്ച്
പിടിതരാതെ നടക്കാൻ തുടങ്ങിയിട്ട്
സമയമേറെയായി.
നഗ്നകവിതകളിലെ
നഗ്ന സൗന്ദര്യം
ആവോളം ആസ്വദിച്ചിട്ടുണ്ട്
ഓർത്തോർത്തു സ്വയംഭോ..
(അതുവേണ്ട അല്ലേ, കവിതയിൽ അശ്ലീലം നിരോധിക്കുന്നു എന്നു കേട്ടിട്ടുണ്ട്. ഓ! ശരിയാ ഇത് കവിതയല്ലെന്ന് മുൻകൂർ ജാമ്യമെടുത്തിട്ടുണ്ടല്ലോ)
പർദ്ദയിട്ട കവിത
വൃത്തത്തിലോടിയും
കഠിന വാക്കുകളിൽ കലമ്പിയും
ഓരോ കുന്നിറക്കങ്ങളിലും
മല കയറ്റങ്ങളിലും
എന്നെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.
പീഡനകാലമാണ്
ഉപേക്ഷിക്കണമോ,പിൻതുടരണമോ
എന്ന് വർണ്യത്തിലാശങ്ക.
ഉപേക്ഷിച്ചാൽ നാണക്കേടാണ്
ഇഴപിരിച്ചു നോക്കണം
നിതംബം അളന്നെടുക്കണം
അരക്കെട്ടിൽ പിടിച്ചു ചേർത്തു നിർത്തണം
കവിത എന്ന് പുറത്തു കാണുന്ന
കണ്ണുകളിൽ മുത്തമിടണം.
പക്ഷേ,
പിടിതരാതെ എന്തുചെയ്യും?
ആൾപ്പെരുമാറ്റമില്ലാത്ത
ഇടവഴിയാണ്.
ഓടിച്ചിട്ടു പിടിക്കുക തന്നെ.
സ്വന്തം പേരിൽ ഒരു പെണ്ണുകേസ്
തറവാട്ടിൽ ആനയുള്ളതുപോലെ
ഒരു അഭിമാനമാണ്..
പിടിച്ചു...
വെറും മണ്ണിൽ മലർത്തിക്കിടത്തി
ഉടുപുടവകൾ ഓരോന്നായി
അഴിച്ചുമാറ്റി.
ഒരു നിമിഷം ഞെട്ടിപ്പോയി:
ഇതു കവിതയല്ല
പെണ്ണു പോലുമല്ല
അക്കരമ്മലെ കുമാരേട്ടൻ
അയലത്തെ കദീസുമ്മാൻറെ
പർദ്ദ മോഷ്ടിച്ച് കള്ളവെട്ടിന് ഇറങ്ങിയതാണ്.
****
കവിതയല്ലാത്തതു കൊണ്ട് ഇതിനൊരു തലക്കെട്ട് കൊടുത്തില്ല അപ്പോൾ ഒരു വാൽക്കെട്ട് ആവട്ടെ
വാൽക്കെട്ട്: പർദ്ദയിട്ട കവിത
ഇത് കവിതയാണെന്ന് തെറ്റിദ്ധരിക്കരുത്.
മുമ്പെന്നോ സംഭവിച്ചുപോയ
ഒരു സാധനം ഒന്നുകൂടി
തിരുത്തുകയാണ്.
പർദ്ദയിട്ട ഒരു കവിത
നിലാവുള്ള രാത്രി
ഏകാന്തതയുടെ
ഒറ്റയടിപ്പാതയിൽ
എന്നെ കബളിപ്പിച്ച്
അതിലേറെ മോഹിപ്പിച്ച്
പിടിതരാതെ നടക്കാൻ തുടങ്ങിയിട്ട്
സമയമേറെയായി.
നഗ്നകവിതകളിലെ
നഗ്ന സൗന്ദര്യം
ആവോളം ആസ്വദിച്ചിട്ടുണ്ട്
ഓർത്തോർത്തു സ്വയംഭോ..
(അതുവേണ്ട അല്ലേ, കവിതയിൽ അശ്ലീലം നിരോധിക്കുന്നു എന്നു കേട്ടിട്ടുണ്ട്. ഓ! ശരിയാ ഇത് കവിതയല്ലെന്ന് മുൻകൂർ ജാമ്യമെടുത്തിട്ടുണ്ടല്ലോ)
പർദ്ദയിട്ട കവിത
വൃത്തത്തിലോടിയും
കഠിന വാക്കുകളിൽ കലമ്പിയും
ഓരോ കുന്നിറക്കങ്ങളിലും
മല കയറ്റങ്ങളിലും
എന്നെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.
പീഡനകാലമാണ്
ഉപേക്ഷിക്കണമോ,പിൻതുടരണമോ
എന്ന് വർണ്യത്തിലാശങ്ക.
ഉപേക്ഷിച്ചാൽ നാണക്കേടാണ്
ഇഴപിരിച്ചു നോക്കണം
നിതംബം അളന്നെടുക്കണം
അരക്കെട്ടിൽ പിടിച്ചു ചേർത്തു നിർത്തണം
കവിത എന്ന് പുറത്തു കാണുന്ന
കണ്ണുകളിൽ മുത്തമിടണം.
പക്ഷേ,
പിടിതരാതെ എന്തുചെയ്യും?
ആൾപ്പെരുമാറ്റമില്ലാത്ത
ഇടവഴിയാണ്.
ഓടിച്ചിട്ടു പിടിക്കുക തന്നെ.
സ്വന്തം പേരിൽ ഒരു പെണ്ണുകേസ്
തറവാട്ടിൽ ആനയുള്ളതുപോലെ
ഒരു അഭിമാനമാണ്..
പിടിച്ചു...
വെറും മണ്ണിൽ മലർത്തിക്കിടത്തി
ഉടുപുടവകൾ ഓരോന്നായി
അഴിച്ചുമാറ്റി.
ഒരു നിമിഷം ഞെട്ടിപ്പോയി:
ഇതു കവിതയല്ല
പെണ്ണു പോലുമല്ല
അക്കരമ്മലെ കുമാരേട്ടൻ
അയലത്തെ കദീസുമ്മാൻറെ
പർദ്ദ മോഷ്ടിച്ച് കള്ളവെട്ടിന് ഇറങ്ങിയതാണ്.
****
കവിതയല്ലാത്തതു കൊണ്ട് ഇതിനൊരു തലക്കെട്ട് കൊടുത്തില്ല അപ്പോൾ ഒരു വാൽക്കെട്ട് ആവട്ടെ
വാൽക്കെട്ട്: പർദ്ദയിട്ട കവിത